Skip to main content

കൂട്ടുകാരന്‍

തനിച്ചിരിക്കുമ്പോള്‍ അരികിലിരുന്ന് അവന്‍ എന്തെങ്കിലുമൊക്കെ മന്ത്രിച്ചു കോണ്ടിരിക്കും. ഒരിക്കലും തിരിചുചു വരാ​‍ത്ത കുട്ടിക്കാലത്തെ അവന്‍ ഇടക്കിടെ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കും. ഒരു പകല്‍ വെട്ടം പോലെ ഞാന്‍ അവനെയും അവന്‍ എന്നെയും മനസ്സിലാക്കാന്‍ തുടങിയിട്ട് വര്‍ഷം 16 കഴിഞ്ഞു.

ആരുമറിയാതെ കരഞ്ഞാലും അവന്‍ എന്റെ അടുത്ത് ഓടി എത്തും. ഇതു വരെ ഞങള്‍ പരസ്പരം സഹായം ചോദിച്ചിട്ടില്ല. 

ഒരിക്കല്‍ അവന്‍ എന്നോട് ചോദിച്ചു. അത് എനിക്ക് സഹിക്കാന്‍ പറ്റിയില്ല. രാവെന്നോ പകലെന്നോ ഇല്ലാതെ കണക്കു നോക്കാതെ ഇതു വരെ കഴിഞ്ഞ അവന്‍ .. അവനെന്തു പറ്റി ഈ കാര്യം എന്നോടു ചോദിക്കാന്‍. ഒരു കൊടുമുടിയുടെ ശിരസ്സിലേക്കു ഒരേ വാശിയോടെ പാഞ്ഞു കയറിയപ്പോള്‍ തോന്നാത്ത ഒരു വിചാരം അവനില്‍ ഇപ്പോള്‍ മുള പോട്ടാന്‍ മാത്രം ആരാണവനെ പിഴപ്പിച്ചത്. പടച്ച തമ്പുരാനല്ലാതെ.

എനിക്കവനോട് തിരിച്ച് ഒന്നും പറയാന്‍ കഴിയുന്നില്ല. കൂട്ടുകാര്‍ എന്നാല്‍ അതിനു ഉത്തരം പറയുന്നതിനു പകരം അതു നിറവേറ്റി കൊടുക്കുകയാണു ചെയ്യേണ്ട്ത്. പക്ഷേ യഠാര്‍തഃ കൂട്ടുകാരന്‍ ഇങനെ ചോദിക്കുമോ.. അതെനിക്കരിയില്ല..

എന്തായാലും അവന്റെ മനസ്സില്‍ ഇന്നു ഞാന്‍ ഒന്നാന്തരം ചതിയനാണ്‍.

പക്ഷെ .. എനിക്കവന്‍ എന്റെ ജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകാരന്‍ ആണ്‍.


ആ ചോദ്യം ഇന്നു ഞാന്‍ മറന്നു പോയി...  അതാണ്‍ സ്നേഹ ബന്ധം..

HASSAN KOCHANOOR

Comments

  1. എഴുത്തിന് ശൈലിയുണ്ട്...ബ്ലോഗിന് ആകര്‍ഷകമായ എന്തെങ്കിലും പേര് കണ്ടെത്തൂ ഹസ്സന്‍ ..എല്ലാ വിധ ഭാവുകങ്ങളും.
    ഇവിടെ വേര്‍ഡ്‌വെരിഫിക്കേഷന്‍ ആവശ്യമില്ലാത്ത ഒരു ഓപ്ഷന്‍ ആണ് എടുത്തു കളഞ്ഞാല്‍ വായനക്കാര്‍ അഭിപ്രായം എഴുതും.

    ReplyDelete

Post a Comment

Popular posts from this blog

പ്രവാസ ചക്രം

ഉപജീവനോപാധിയാം ജോലിഭാരങ്ങൾ  തീർക്കുന്നു വ്യഥകൾ മാനസത്തിൽ നാടും വീടും വിങ്ങലായ് നീറലായ് കദനങ്ങൾ തീർക്കുന്നു നെഞ്ചകത്തിൽ ഉച്ചമയക്കത്തിൽ കൺപോള തിരയുന്ന- ചെയ്തുതീര്‍ക്കാനുള്ള കുന്നോളം കടമകൾ വരി തെറ്റി നിര തെറ്റി കൂട്ടമായെത്തുന്നു സ്മൃതി മണ്ഡലത്തിൽ .. ഒടുവിൽ പാതിരാവിലെപ്പോഴൊ കടൽ താണ്ടിയെത്തിയ ഉഷ്ണകാറ്റിന്റെ മാറിൽ ഇറക്കി വെച്ചെല്ലാ ഭാരങ്ങളും താക്കോൽ കൂട്ടത്തിനൊപ്പം. ശേഷം നീണ്ടുനിവര്‍ന്നാണ്ടു പൊയൊരാ സുഖനിദ്രയെൻ മനസ്സിനെ ശൂന്യമാക്കി. പ്രവാസ ചക്രം കറങ്ങി  പതിവുപോൽ ഉയിര്‍ത്തെഴുന്നേറ്റു ഞാൻ പുതിയൊരു പൊൻ പുലരിക്കായ് പുത്തനുണർവ്വോടെയെൻ‍ മാനസവും...